അമേരിക്കൻ നാവികസേനാ മേധാവി രാജിവച്ചു: ട്രംപ് ഭരണകൂടത്തിലെ അഭിപ്രായ ഭിന്നതകളാണ് രാജിക്ക് പിന്നിലെന്ന് സൂചന; ഹോർമുസിലെ നാവിക ഉപരോധം തുടരുന്ന ഘട്ടത്തിലാണ് രാജി
അമേരിക്കൻ നാവികസേനാ മേധാവി രാജിവച്ചു: ട്രംപ് ഭരണകൂടത്തിലെ അഭിപ്രായ ഭിന്നതകളാണ് രാജിക്ക് പിന്നിലെന്ന് സൂചന; ഹോർമുസിലെ നാവിക ഉപരോധം തുടരുന്ന ഘട്ടത്തിലാണ് രാജി
വാഷിങ്ടൺ : ഇറനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുടെ നാവികസേനാ മേധാവി ജോൺ ഫീലൻ അപ്രതീക്ഷിതമായി രാജിവെച്ചു. ട്രംപ് ഭരണകൂടത്തിൽ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നത ശക്തമായതാണ് രാജിക്ക് കാരണമെന്നാണ് വിലയിരുത്തൽ.നേരത്തെ ആർമി ചീഫ് ഓഫ് സ്റ്റാഫിനെ ട്രംപ് മാറ്റിയിരുന്നു. ഇന്നലെയാണ് ജോൺ ഫീലൻ സ്ഥാനമൊഴിയുന്നതായി പെന്റഗൺ പ്രഖ്യാപിച്ചത്. രാജിയുടെ കാരണങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ജോൺ ഫീലന് പകരം അണ്ടർ സെക്രട്ടറി ഹങ് കാവോ യു.എസ് നേവിയുടെ ആക്ടിംഗ് നേവി സെക്രട്ടറിയായി ചുമതലയേറ്റു. ഇറാനെതിരെ ഹോർമൂസിൽ യുഎസ് നാവിക സേന ഉപരോധം ശക്തമാക്കി മുന്നോട്ട് പോകുന്നതിനിടെയാണ് പൊടുന്നനെ മേധാവിയുടെ രാജി. ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ ഉയർത്തുന്ന സമ്മർദ്ദം അതിജീവിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യുഎസ്. വൈറ്റ് ഹൗസിൽ ഉണ്ടായ അഭിപ്രായ ഭിന്നതയുടെ ഭാഗമായി നേരത്തെ ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാണ്ടി ജോർജിനെ മാറ്റിയിരുന്നു. ഇപ്പോൾ നേവി സെക്രട്ടറിയും മാറുന്നു. ഇറാനുമായി ഏപ്രിൽ എട്ടിന് വെടിനിർത്തൽ ധാരണ ഉണ്ടായെങ്കിലും, ഇറാനെ സാമ്പത്തിക ഉപരോധത്തിലാക്കാൻ അമേരിക്ക നീക്കങ്ങൾ...
- Get link
- X
- Other Apps