മലപ്പുറം : കെ ആലിക്കുട്ടി മുസ്‌ല്യാരുടെ വിയോഗത്തെ തുടർന്ന് സമസ്തയുടെ അടുത്ത ജനറൽ സെക്രട്ടറി ആരാകുമെന്ന് സുന്നി കേരളം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടന എന്ന നിലയിൽ സമസ്തയുടെ നേതൃത്വത്തിലെത്തുന്ന വ്യക്തി ആരായിരിക്കും എന്നത് മത, രാഷ്ട്രീയ രംഗത്ത് പ്രാധാന്യമുള്ള കാര്യമാണ്. അന്തരിച്ച ആലിക്കുട്ടി മുസ്ലിയാർ കേരളത്തിലും പുറത്തും അന്താരാഷ്ട്ര തലങ്ങളിലും വൈജ്ഞാനീയ മേഖലകളിൽ ശോഭിച്ച വ്യക്തിത്വത്തിനുടമയായിരുന്നു. അത്തരത്തിലുള്ള ധാരാളം പണ്ഡിതന്മാർ സമസ്ത മുശാവറയിൽ നിലവിലുണ്ട്. വൈജ്ഞാനികരംഗത്തും സംഘാടനാ രംഗത്തും ആഗോളതരത്തിലുമെല്ലാം ഇടപെടലുകൾ നടത്താൻ യോഗ്യനായ ഏറ്റവും അനുയോജ്യനായ വ്യക്തി എന്ന നിലയിൽ ആദർശേരി ഹംസക്കുട്ടി മുസ്ലിയാരുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. യുഎഇയിൽ ദീർഘകാലം ഖത്തീമ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം ആഗോള പണ്ഡിതന്മാർക്കിടയിൽ വിപുലമായ ബന്ധങ്ങളുളള വ്യക്തിയാണ് താനും. അദ്ദേഹത്തിന്റെ നേതൃ പാടവത്തിൻ്റെ തെളിവായാണ് വളാഞ്ചേരി മർക്കസ് സ്ഥാപനങ്ങൾ വിലയിരുത്തപ്പെടുന്നത്. സമസ്തയുടെ പിളർപിന് മുമ്പും ശേഷവും ധാരാളം സുന്നി സ്ഥാപനങ്ങൾ വളർത്തുന്നത...
- Get link
- X
- Other Apps