ചുമതല ഒഴിയുന്നതായി അറിയിച്ച് ഹമാസ് മീഡിയ ഓഫിസ് മേധാവി ഇസ്മായിൽ അൽ-തവാബ്ത, ദെയ്ർ അൽ-ബലയിൽ നടത്തിയ വാർത്താ സമ്മേളനം വാഷിങ്ടൺ: അമേരിക്കയും ഇസ്രായേലും ആവശ്യപ്പെടുന്ന നിരായുധീകരണ നീക്കത്തെ മറികടക്കാൻ ഗസയുടെ ഭരണമുപേക്ഷിച്ച് ഫലസ്തീൻ ഗ്രൂപ്പ് ഹമാസ്. രണ്ട് പതിറ്റാണ്ടായി ഗസ ഭരിച്ചുകൊണ്ടിരിക്കുന്ന പലസ്തീൻ ചെറുത്തു നിൽപ്പ് ഗ്രൂപ്പായ ഹമാസ് തങ്ങളുടെ നേതൃത്വത്തിലുള്ള ഗസയുടെ ഭരണസമിതി സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇസ്രായേൽ ആക്രമണത്തിൽ പൂർണ്ണമായി തകർന്ന ഗസയോടെ പുനർനിർമ്മാണം ലക്ഷ്യംവെച്ചാണ് ഹമാസിന്റെ നീക്കം. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ഉപരോധിക്കപ്പെട്ട സാഹചരത്തിലാണ് പ്രദേശത്ത് സിവിലിയൻ ഭരണം സുഗമമാക്കാനുള്ള സാങ്കേതിക സമിതിക്ക് വഴിമാറിക്കൊടുക്കുന്നത്. ഗസയിൽ അധിനിവേശം നടത്താനുള്ള എല്ലാ ന്യായീകരണങ്ങളും ഇല്ലാതാക്കാനും ആക്രമണവും വംശഹത്യ യുദ്ധവും തുടരുന്നത് നിർത്താനും മാണ് തങ്ങൾ ഭരണംവിട്ടൊഴിയുന്നത്," ഹമാസ് വക്താവ് ഹസീം ഖാസിം എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു. നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്ട്രേഷൻ ഓഫ് ഗസ(എൻസിഎജി) യുടെ വേഗത്തിലുള്ള ഇടപെടൽ ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന...
- Get link
- X
- Other Apps